സുറുമ തന്ത
ഞാൻ സ്ക്കൂളിൽ പഠിക്കുന്ന കാലം
ഞങ്ങടെ നാട്ടിൽ വെള്ളിയാഴ്ച്ച തോറും ഒരു വൃദ്ധൻ കാബൂളിവാല
വരുമായിരുന്നു..
സുറുമ, മൂക്കിപ്പൊടി, കൺമഷി ഇത്യാദി സാധനങ്ങൾ വീടുകൾ
തോറും കയറി വിൽക്കലായിരുന്നു മൂപ്പരുടെ പണി..
വയസ്സനായിരുന്നെങ്കിലും കാണാൻ നല്ല ശേലായിരുന്നു.
മൂക്കിപ്പൊടി വലിച്ച് തുമ്മി തുമ്മി ഞങ്ങൾ വശം കെടുന്നത്
കാണുമ്പോൾ അദ്ദേഹം ശബ്ദമുണ്ടാക്കാതെ ചിരിക്കുമായിരുന്നു..
മനോഹരമായ ചിരി...
എന്നാണ് അദ്ദേഹം വരാതായതെന്ന് ഓർമയില്ല.....
അദ്ദേഹം ശരിക്കും കാബൂളുകാരനായിരുന്നൊ....
അറിയില്ല.....
അഫ്ഗാനിലെ വാർത്തകൾ വായിച്ചപ്പോൾ , ദൈന്യതയോടെ
നിൽക്കുന്ന അഫ്ഗാൻ ൮ദ്ദരെ കാണുമ്പോൾ എനിക്ക് ഓർമ വരുന്നത്
ഞങ്ങടെ കാബൂളിവാലയെയാണ്..
ഇപ്പോൾ എന്റെ കാബൂളിവാലയ്ക്ക് ആ ചിരിച്ച മുഖമില്ല..
അവിടെ ഭയത്തിന്റെ ഇരുട്ടു മാത്രം......